ത്‌വൈബാ നാം വിരഹിതര്‍

ആദില്‍ ആറാട്ടുപുഴ ത്‌വൈബാ നിന്‍ താഴികക്കുടങ്ങളിലെന്റെ തേങ്ങല്‍. എന്‍ ഹൃത്തടത്തിലോ പൊടിയുന്ന നിണം. പിടയും ഹൃത്തിലോ തീരാ വിരഹം. തിരു ദൂതരേ അങ്ങോടടങ്ങാത്ത പ്രേമം, വിരഹം, ദു:ഖം.   ത്‌വൈബാ നബിയില്ലാതെ നീ വെറും മരുമണ്ണ്. മരീചികകളില്‍ നിന്‍ മനമടങ്ങാത്ത വേദനാ ഗന്ധം. ത്വാഹാ നബിതന്‍ വേര്‍പാടിന്‍ വിടവ്- തിരതല്ലും തേങ്ങലലകളുടെ തീരാ രവം.  …

അണയരുതീ വിളക്കുമാടങ്ങള്‍

സുഹൈൽ ആറാട്ടുപുഴ ശമനമില്ലാ ദാഹവും പേറിയൊരുവഴിപോക്കനായ്….കൂടണഞ്ഞു ഞാനീ വേരുറച്ചൊരുമരച്ചുവട്ടില്‍ ഈ പടിക്കല്‍ കടന്നു പോകുംവെള്ളരിപ്രാവുകളിതെത്രമനോഹരംഇത്തിരിക്കാലമീ വിളക്കുമാടപടവിങ്കല്‍ തപസ്സിരിപ്പുഞാന്‍…… ജ്വാലയായ് ഉയരും ജ്ഞാനസിന്തുരമില്‍ദാഹിയായ് അലയുന്നസഞ്ചാരിയോ…തിരിവചന പൊരുള്‍ നുകരുംഅഹ്‌ലുസ്സുഫ്ഫയുടെ പിന്നിലായ്ആത്മീയ മേറും താരഗന്ധികള്‍ക്കുതണലിലായ് അണയരുതൊരിക്കലുമീ ജ്ഞാനമേകും ശരറാന്തലായ് പൃതിയില്‍പകരണം പര്യാവസാനം വരെഅനന്തമേറിപ്പറക്കണം മദീനയുടെ മരതക കീഴില്‍ആത്മഹര്‍ശം ചൊരിഞ്ഞൊരാപൈതൃകത്തെ